അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. കഥാകൃത്ത് ടി പത്മനാഭന്‍ മാപ്പുപറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പ്പനയുള്ളത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം’എന്നായിരുന്നു എസി ഗോവിന്ദന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം നിര്‍വഹിച്ച് അദ്ദേഹം കോഴിക്കോട് പറഞ്ഞത്.
ടി പദ്മനാഭന്റെ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കി. ‘നിസഹായരായ അല്ലെങ്കില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നവരെ രക്ഷിക്കാനുള്ള ധര്‍മ്മമല്ലേ ഇവര്‍ നിര്‍വഹിക്കേണ്ടത്, അതിന് പകരം ഞാനും, എന്നെ പോലുള്ളവരും മഠങ്ങള്‍ക്കുള്ളിലെ ചൂഷണങ്ങളും ക്രൂരതകളും തുറന്നുപറഞ്ഞ് പുസ്തകമെഴുതിയതിനെ അപഹസിക്കുകയാണ് ചെയ്തത്. കേരളം ഭയത്തോടെയാണ് ഇത് കാണുന്നത്. സാംസ്‌കാരിക മേഖലയില്‍ ഇത്രയും ഉയര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് ഈ നൂറ്റാണ്ടില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്’, സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.