കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്തെ മാലിന്യ നിക്ഷേപം നീക്കി തുടങ്ങി. കുന്ദമംഗലം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും ജനശബ്ദം വാർത്തയെ തുടർന്ന് സംഭവത്തിൽ ഇടപെടിരുന്നു
കുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്യം സ്ഥലം ഉടമക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് മാലിന്യം നീക്കം ആരംഭിച്ചത്.എയുപി സ്‌ക്കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരുന്നത്..
കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ ചില കടകളിലേ മാലിന്യങ്ങള്‍ കൂടാതെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ഈ പരിസരം. , കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവലത്ത് ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, ജൂനിയര്‍ ഹെല്‍ ഇന്‍സ്പക്ടര്‍മാരായ രജിത്, സനല്‍ ഹരിത കര്‍മ്മസേന കോര്‍ഡിനേറ്റര്‍ രാജേഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജനശബ്ദം നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതർ നടപടിയെടുത്തരും ഇതേ തുടർന്ന് ഉടമ മാലിന്യ നീക്കം ചെയ്യൽ ആരംഭിച്ചതും. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു നേരത്തെ
കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്തെ മാലിന്യ നിക്ഷേപം നീക്കി തുടങ്ങി;ജനശബ്ദം വാർത്തയെ തുടർന്ന്
