മിലാന്: കൃത്യത്തിൻ്റെ സമയദൈർഘ്യത്തിന്റെ പേരിൽ ഒരു പീഡനക്കേസ് തള്ളിക്കളയാനാകുമോ? ഇല്ലെന്നാകും ഭൂരിഭാഗം പേരുടെയും ഉത്തരം. പക്ഷേ അങ്ങനെയുമൊരു വിധി വന്നിരിക്കുകയാണ്. സ്കൂൾ ജീവനക്കാരനായ അറുപത്തിയാറുകാരൻ പതിനേഴുകാരിയെ കയറിപ്പിടിച്ച കേസിലാണ് കോടതിയുടെ ഉത്തരവ് ചർച്ചയായിരിക്കുന്നത്.
പീഡനത്തിന് 10 സൈക്കന്റ് ദൈര്‍ഘ്യം ഇല്ലാത്തതിനാൽ കുറ്റമായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് കുറ്റാരോപിതനെ കോടതി വെറുതെ വിട്ടത്. ഇറ്റലിയിലാണ് സംഭവം. കോടതി വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമായിരിക്കുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഹൈസ്കൂളിലെ 17കാരിയായ വിദ്യാർഥിനി നൽകിയ പീഡന പരാതിയിലാണ് സ്കൂലെ കെയർ ടേക്കറായ ആന്റോണിയോ അവോള എന്നയാളെ കോടതി കുറ്റവിമുക്തനാക്കിയത്. 2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനോടൊപ്പം സ്റ്റെയർകേസ് കയറുന്നതിനിടെ ഇയാൾ അടിവസ്ത്രത്തിൽ കൈകടത്തി പിൻഭാഗത്ത് കടന്ന് പിടിച്ചെന്നാണ് കുട്ടി പറയുന്നത്. പെട്ടെന്ന് തന്നെ തിരിഞ്ഞ് പ്രതികരിച്ചപ്പോൾ തമാശയ്ക്കാണ് അങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് കുട്ടി പരാതി നൽകുകയായിരുന്നു.

