നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ്.കെ. മാണി. പാലാ സീറ്റിന്റെ കാര്യത്തിലും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.പാലാ എംഎൽഎ മാണി സി കാപ്പൻ പോയത് ഇടത് മുന്നണിയെ ബാധിക്കില്ല, മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപ്പനുള്ള മറുപടി സി.പി.എം നേതൃത്വം കൊടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം മാണി സി. കാപ്പന്റെ നിലപാടില്‍ വ്യക്തതയില്ലെന്നും, അദേഹം നിലപാട് മാറ്റിപ്പറയുകയാണെന്നും ജോസ്.കെ. മാണി പറഞ്ഞു. കാപ്പന് മുന്നണി വിടുന്ന വിഷയത്തില്‍ ആവശ്യമുണ്ടെങ്കില്‍ സിപിഎം മറുപടി പറയുമെന്നും അദേഹം പറഞ്ഞു.
അതേ സമയം യുഡിഎഫിലേക്ക് മാറുമ്പോ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുൻപ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല, കാപ്പന്റെ നിലപാടില്‍ വ്യക്തതയില്ല: ജോസ്.കെ. മാണി

