അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ കോൺഗ്രസിന് കിട്ടിയത് വെറും 2.4 ശതമാനം വോട്ട് മാത്രമാണ്. മത്സരിച്ച 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിൽ 399 സ്ഥാനാർഥികളായിരുന്നു കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. ഇതിൽ 387 പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. വെറും 33 സീറ്റുകളിൽ മത്സരിച്ച എസ്.പിയുടെ സഖ്യകക്ഷിയായ ആർഎൽഡിയ്ക്ക് 2.9 ശതമാനമാണ് വോട്ട് ലഭിച്ചത്, കോൺഗ്രസിനേക്കാള്‍ കൂടുതലാണിത്.

