മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികളെ ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.സംഘർഷത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.എസ്.എഫ്.ഐയുടേയും മറ്റു ഇടത് സംഘടനകളുടേയും വിദ്യാർഥി യൂണിയന്റേയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാമനവമി ദിവസമായ ഇന്നലെ ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പി എന്ന് ആരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്.
ഇതിനെത്തുടർന്ന് ചോദ്യം ചെയ്ത വിദ്യാഥികളെ കല്ലെറിഞ്ഞും ചെടിച്ചട്ടികളെറിഞ്ഞും അക്രമിച്ചത് എബിവിപിയാണെന്ന് പരാതിയിൽ പറയുന്നു. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല എന്നാരോപിച്ചു കൊണ്ട് രാത്രി വിദ്യാർഥികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അപ്പോഴും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് വിദ്യാർഥി സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അക്രമണത്തിൽ മലയാളികളടക്കം 50 പേർക്ക് പരിക്കേറ്റു. എന്നാൽ ഇടതുപ്രവര്‍ത്തകര്‍ ഹോസ്റ്റലിലെ പൂജ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എ.ബി.വി.പിയുടെ ആരോപണം. ഇതേത്തുടർന്ന് ഇന്ന് രാവിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി തർക്കം;ജെഎൻയു സംഘർഷത്തിൽ , എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു

