സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാനനഷ്ട കേസ് നൽകില്ലെന്ന സൂചനയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. കടകം പള്ളിക്കും, തോമസ് ഐസക്കിനും സ്വപ്നക്കുമെതിരെ മാന നഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് വേറെ എന്തെല്ലാം പണിയുണ്ട് .നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓർത്തഡോക്സ് യാക്കോബായ തർക്ക പരിഹാര നിലപാടാണ് സ്വീകരിക്കുന്നത്.നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ചർച്ച നടത്തി ഈ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ആരെയും ശത്രു എന്ന നിലക്കും മിത്രം എന്ന നിലക്കും കാണുന്നില്ലെന്നും
.ബ്രഹ്മപുരത്ത് സർക്കാരിന് വീഴ്ചയില്ല .മുഖ്യമന്ത്രി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.