സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്‍ എംപി. കെവി തോമസ് പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണുന്നില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ എന്നാല്‍, ഈയൊരു അവസ്ഥയില്‍ ഇങ്ങനെയൊരു വേഷം കെട്ടണോ എന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നും പറഞ്ഞു.കെവി തോമസിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍. ഓട് പൊളിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.ഇത്രയും കാലം ഒപ്പം നിന്ന കെവി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാം. അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. സി പി ഐ എം പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകുന്നത് കേരള ഘടകമാണ്. കോൺഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരള സിപിഐഎം എന്നും കെ മുരളീധരൻ പറഞ്ഞു.
ആക്ഷേപിക്കുന്നത് ശരിയല്ല;ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍

