മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അതിക്രൂര കൊലപാതകം നടന്നത്.27 കാരനായ തീർത്ഥക്കുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. മറയൂർ പെരിയകുടിയിൽ താമസിക്കുന്ന സുരേഷാണ് പിടിയിലായത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു.സ്വത്ത് തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ സമീപത്തെ വനമേഖലയില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
തലക്കടിച്ച് കൊന്നശേഷം വായിൽ കമ്പി കുത്തികയറ്റി;മറയൂരിലെ കൊലപാതക കേസ് പ്രതി പിടിയിൽ,ഒളിവിൽ കഴിഞ്ഞത് കാട്ടിൽ

