ഉണ്ണികുളം പീഢന കേസിലെ പ്രതി രതീഷ് ആ ത്മഹത്യക്ക് ശ്രമിച്ചു.
ബാലുശ്ശേരി:ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറുവയസ്സുകാരി പീഢനത്തിനിരയായ സംഭവത്തിലെ പ്രതി നെല്ലിപറമ്പിൽ രതീഷ് (32) ആണ് ആത്മഹത്യ ശ്രമംനടത്തിയത്.ബാലുശ്ശേരിപോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനിടെ സ്റ്റേഷനിലെ കോണിപടി നിന്ന് ചാടി ആത്മഹത്യ ശ്രമം നടത്തിയത്. സംഭവം ഉടനെ തന്നെ വൈദ്യ പരിശോധനക്കായി മെഡിക്കൽ കോളേജിൽ എത്തിക്കു കാര്യമായ പരിക്കുകൾ ഇല്ലെന്നാണറിയുന്നത്.പോലീസ് ആത്മഹത്യാശ്രമത്തിന് കേസ്സെടുത്തു. .ബാലുശ്ശേരി എസ്എച്ച് ഒ ജീവൻജോർജ്ജ്ൻ്റെ നേതത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. അതിപൈശാചികമായ ക്രൂരകൃത്യംപിഞ്ചു കുഞ്ഞിനോട് കാണിച്ച പ്രതിയാണ് രതീഷ്. കുട്ടിയുടെവീട്ടിൻ്റെ കോലായിയിൽ രക്തം തളം കെട്ടി നിൽക്കുന്ന കാഴ്ച ആരെയും വേദനപ്പിക്കും..അയൽക്കാരായ രതീഷിൻ്റെ അമ്മയും കുഞ്ഞ് വിവിട്ട് കരയുന്ന ശബ്ദം കേട്ടതായി നാട്ടുകാരോട് പറഞ്ഞിരുന്നു.എന്നാൽ ഇവർ വീട്ടിലേക്ക് പോയിരുന്നില്ല. സംഭവം നടന്ന വീടിന് 10 അടി ദൂരം മാത്രമേ രതീഷിൻ്റെ വീട്ടിലേക്കുള്ളൂ. കുട്ടിയുടെ താമസിക്കുന്ന വീടിന് വാതിലുകൾ ഇല്ല.പല രീതിയിലും കേസ്സ് തിരിച്ച് വിടാനുള്ള ശ്രമം പ്രതി നടത്തിയിരുന്നു.റൂറൽ എസ്.പി ഡോക്ടർ ശ്രീനിവാസ് ഡി വൈ എസ് പി പ്രിത്തി രാജ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വളരെ വേഗത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് സംഘത്തിന് സാധിച്ചത് വലിയ നേട്ടം തന്നെയാണ്.. വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ഇടയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ ഇത്രയും വേഗംപിടികൂടാന്‍ സഹായകമായത്. വീടുമായി നേരത്തേ ബന്ധമുള്ള വ്യക്തിയാണ് പ്രതി. രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പീഢനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. ഇരു പതാം വാര്‍ഡില്‍ മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന നേപ്പാൾ സ്വദേശികളാണ് കുട്ടിയുടെ രക്ഷിതാക്കൾ. ഇവര്‍ ഏറെ നാളുകളായി ക്വറിയില്‍ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. 6 വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇപ്പോൾ ആശുപത്രിയിലാണുള്ളത്.