ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകൾക്കുമാണ് പുരസ്‌കാരം. റഷ്യയിലെയും യുക്രൈനിലേയും മനുഷ്യാവകാശ സംഘടനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്.
റഷ്യൻ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടിയും ബിയാലിയറ്റ്‌സ്‌കിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. ഭരണകൂട വിമർശകനായ അലെസ് ബിയാലിയറ്റ്‌സ്‌കി രണ്ട് വർഷമായി തടവിലാണ്.
സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആളാണ് അലിസ്. 1987ലാണ് റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമ്മോറിയൽ വളർന്നു.
ജോ ബൈഡൻ യുക്രെയ്‌നിലെ കീവിൽ 2007ലാണ് സെന്റർ ഫോർ ലിബർട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രെയ്‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിമായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് സെന്റർ ഫോർ ലിബർട്ടീസ്. രാജ്യം സമ്പൂർണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സർക്കാരിന് മേൽ സംഘടന നിരന്തരം സമ്മർദ്ദം ചെലുത്തി. യുക്രെയ്‌നിലെ നിയമ വാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമായി അഫിലിയേറ്റ് ചെയ്യുന്നതിന് നേതൃത്വം നൽകി. റഷ്യൻ അധിനിവേശത്തിൽ യുദ്ധക്രൂരതകൾ പുറത്ത് കൊണ്ടുവരുന്നതിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

