Kerala

കരുണാനിധി ഓർമയായിട്ട് 5 വർഷം

94 ആം വയസിൽ, 2018 ആഗസ്റ്റ് ഏഴിനാണ് ഏറെ നാൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ കരുണാനിധി വിടവാങ്ങിയത്. തന്റെ എഴുത്തിനെ തന്റെ രാഷ്ട്രീയമാക്കി മാറ്റിയ കരുണാനിധിയ്ക്കായി ചെന്നൈ മറീനാ ബീച്ചിൽ തൂലികാ സ്മാരകം ഒരുക്കുന്നുണ്ട്. ഡിഎംകെ വേദികളിൽ, സർക്കാറിന്റെ വികസന പദ്ധതികളിൽ അങ്ങനെ എല്ലായിടത്തും ഇപ്പോഴും മുഴങ്ങി കേൾക്കുന്ന പേരാണ് കലൈഞ്ജർ കരുണാനിധി. ഡിഎംകെ സർക്കാറിന്റെ ദ്രവീഡിയൻ മാതൃകാ ഭരണം തന്നെ കരുണാനിധിയുടെ ചോരയിലും വിയർപ്പിലും കെട്ടിപ്പടുത്ത ആശയമാണ്. അടിച്ചമർത്തലുകൾക്കെതിരെ ഒരു ജനതയെ തന്റെ എഴുത്തുകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പോരാളികളാക്കി മാറ്റിയ വ്യക്തിത്വം.

1969 ജൂലൈ 27നാണ് കരുണാനിധി ഡിഎംകെ അധ്യക്ഷനാകുന്നത്. പിന്നീട് 2018 വരെയുള്ള നീണ്ട കാലം പാർട്ടിയെ നയിച്ചു. ഡിഎംകെ സ്ഥാപകൻ അണ്ണാദുരെയുടെ മരണത്തെ തുടർന്ന് 1969 ൽ ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് 71, 89, 96, 2006 വർഷങ്ങളിലും മുഖ്യമന്ത്രി പദത്തിലെത്തി. 1957ൽ കുളിത്തലൈ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പതിനാലാം വയസിലാണ് കരുണാനിധി പൊതുപ്രവർത്തന രംഗത്തേയ്ക്ക് എത്തുന്നത്. പതിനെട്ടാം വയസിൽ തമിഴ് മാനവർ മൻഡ്രം എന്ന പേരിൽ വിദ്യാർഥി സംഘടന രൂപീകരിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരിൽ ആദ്യമായി തുടങ്ങിയ വിദ്യാർത്ഥി സംഘടന. പിന്നീടുള്ള ജീവിതത്തിലെ എട്ട് പതിറ്റാണ്ടുകാലം ദ്രാവിഡ രാഷ്ട്രീയത്തിനായി മാത്രം മാറ്റിവെച്ചു കരുണാനിധി .

തമിഴ്സാഹിത്യത്തിനും ശ്രദ്ധേയ സംഭാവന നൽകിയാണ് കരുണാനിധി കടന്നുപോയത്. നാടകം, സിനിമ, കവിത, നോവൽ, ജീവചരിത്രം, സംഭാഷണം, പാട്ട് തുടങ്ങി കലൈഞ്ജറുടെ കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല. എംജിആറും ശിവാജിഗണേശനുമെല്ലാം കരുണാനിധിയുടെ തിരക്കഥകളിൽ നിറഞ്ഞാടി. മേഖല ഏതു തന്നെ ആയിരുന്നാലും തന്റെ ദ്രവീഡിയൻ ആശയങ്ങൾ പ്രചരിപ്പിയ്ക്കാനുള്ള മാധ്യമം മാത്രമായിരുന്നു കലൈഞ്ജർക്ക് അവയെല്ലാം. അതുതന്നെയാണ് തമിഴ് നാട്ടിലിപ്പോഴും കലൈഞ്ജർ കരുണാനിധിയെന്ന പേര് ഓരോ ദിവസവും മുഴങ്ങി കേൾക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!