തമിഴ് നടൻ വിശാലിന്റെ സിനിമകൾക്ക് റിലീസ് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സിനിമകൾ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുന്നതിനാണ് വിലക്ക്.നടനെതിരെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നൽകിയ പരാതിയിന്മേലാണ് ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്.
2016ൽ അൻബുചെഴിയൻ എന്ന വ്യക്തിയിൽ നിന്നും നിന്ന് ‘മരുദ്’ എന്ന ചിത്രത്തിന് വേണ്ടി വിശാൽ 15 കോടി രൂപ വായ്പയെടുത്തു. 2019-ൽ ലൈക്ക പ്രൊഡക്ഷൻസ് ലോൺ ഏറ്റെടുക്കുകയും നടന് തീർപ്പാക്കാൻ കഴിയാതെ വന്നപ്പോൾ 21.29 കോടിയുടെ ബാധ്യതയും പലിശയും സഹിതം തിരിച്ചടയ്ക്കുകയും ചെയ്തു. വായ്പ.
കരാർ പ്രകാരം പ്രതിവർഷം 30% പലിശ സഹിതം അദ്ദേഹം ലൈക്കയ്ക്ക് വായ്പ തിരിച്ചടക്കേണ്ടതായിരുന്നു. എന്നാൽ കരാർ പാലിക്കുന്നതിൽ വിശാൽ പരാജയപ്പെട്ടതിനാൽ 2021 ലാണ് പ്രൊഡക്ഷൻ ഹോബ്സ് കേസ് ഫയൽ ചെയ്തത്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ചീഫ് രജിസ്ട്രാറുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമായി 15 കോടി രൂപ നിക്ഷേപിക്കാനും സ്വത്തുവിവരങ്ങൾ സമർപ്പിക്കാനും വിശാലിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ജഡ്ജിയുടെ ഈ ഉത്തരവിനെതിരെ വിശാൽ രണ്ടംഗ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു.
അപ്പീൽ ഇന്നലെ (ഏപ്രിൽ 5) ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. വിശാൽ 15 കോടി രൂപ കോടതിക്ക് നൽകണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവ് രണ്ടംഗ ബെഞ്ച് ശരിവച്ചു. നടൻ 15 കോടി രൂപ കോടതിയിൽ അടയ്ക്കുന്നത് വരെ വിശാൽ ഫിലിം ഫാക്ടറി നിർമ്മിക്കുന്ന സിനിമകൾ തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യരുതെന്നും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്

