കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മുക്കം കെ.എം സി റ്റി മെഡിക്കൽ കോളേജ് രോഗികളെ പ്രവേശിപ്പിക്കുന്നു എന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ആരോഗ്യ വകുപ്പ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടർ, മുക്കം കെ. എം. സി. റ്റി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
പരാതി സത്യമാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണ് ആശുപത്രിയിൽ നടക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജനശബ്ദം, കുന്ദമംഗലം ന്യൂസ്. കോം, എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന നിബന്ധന അധിക്യതർ കാറ്റിൽ പറഞ്ഞുകയാണെന്നാണ് പരാതി. രോഗികളെ മാത്രമല്ല കൂട്ടിരുപ്പുകാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാറില്ല. ആശുപത്രിയിൽ നിന്നും 30 ൽപരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു.

