പത്തനംതിട്ട: ജില്ലയിലെ സന്ദർശനം സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ എംപി. അറിയിച്ച തിയ്യതിയും ഫോൺ കോളും ആരാണ് സംസാരിച്ചതെന്നും തങ്ങൾക്കറിയാം. ഒരു സംഘടന പരിപാടി നിശ്ചയിക്കുമ്പോൾ അവരാണ് ആദ്യം നേതൃത്വത്തെ ഇക്കാര്യം അറിയിക്കേണ്ടതെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.’ഞങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ടെന്ന് മര്യാദപൂർവ്വം പറയാറുണ്ട്. 14 വർഷമായി തുടരുന്ന കാര്യമാണത്. ഇതുവരേയും ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതി അയച്ചാൽ മറുപടി കൊടുക്കാനും അറിയാം.’ തരൂർ മറുപടി നൽകി.
ഒരു വിഭാഗവും തന്നോടൊപ്പമില്ല, ഒറ്റക്കാണെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയചരിത്രത്തിൽ ഒരിക്കലും ഒരു ഗ്രൂപ്പിൽ അംഗമായിട്ടില്ല. എന്തുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നതെന്നും തരൂർ ചോദിച്ചു. വിഭാഗീയത ഉണ്ടാവരും ഒരുമിച്ച് നിൽക്കണമെന്നാണ് മുസ്ലീം ലീഗിനെ പോലും താനും ആഗ്രഹിച്ചു. ഒരിക്കൽ അക്കാര്യം പറഞ്ഞതുമാണ്. എ, ഐ ഗ്രൂപ്പുകൾ മതിയായി. യുണൈറ്റഡ് കോൺഗ്രസാണ് വേണ്ടതെന്നും തരൂർ ആവർത്തിച്ചു.സംസ്ഥാനം മുഴുവൻ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരമൊരു നടപടിക്കൊരുങ്ങുമ്പോൾ എന്തുകൊണ്ടാണ് വിവാദമുണ്ടാവുന്നതെന്ന് അറിയില്ല. വിവാദം ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂർ പറഞ്ഞു.