Kerala News

നാവായിക്കുളം സംഭവം; പിതാവിന്റേയും രണ്ടാമത്തെ കുട്ടിയുടേയും മൃതദേഹങ്ങളും കണ്ടെത്തി, കുടുംബകലഹമാണ് കാരണമെന്ന് പോലീസ് നിഗമനം

തിരുവനന്തപുരം നാവായിക്കുളത്ത് 11 വയസുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളിലായും പിതാവിന്റെയും അനിയന്റെയും മൃതദേഹം കുളത്തില്‍ നിന്നും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മക്കളായ അല്‍ത്താഫ്, അന്‍ഷാദ് എന്നിവരാണ് മരിച്ചത്.

രാവിലെ പതിനൊന്നോടെയാണ് അല്‍ത്താഫിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്് സഫീറിനായും അന്‍ഷാദിനായുമുള്ള തിരച്ചില്‍ ആരംഭിക്കുകയും വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നാവായിക്കുളത്തെ ശങ്കര നാരായണ ക്ഷേത്രക്കുളത്തിനു സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇരുവരും കുളത്തില്‍ ചാടിയിരിക്കാമെന്ന് സംശയമുയര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് കുളത്തില്‍ നടത്തിയ തിരച്ചിലില്‍ ആദ്യം സഫീറിന്റെയും പിന്നാലെ അന്‍ഷാദിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

കുടുംബപ്രശ്നമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ മറ്റൊരു വീട്ടിലായിരുന്നു താമസം. മക്കള്‍ രണ്ടുപേരും ഇവര്‍ക്കൊപ്പമായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന സഫീര്‍ രണ്ടുദിവസം മുമ്പാണ് മക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!