പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ സംസ്‌കാരം വനപാലകര്‍ക്കെതിരെ നടപടിഎടുക്കാതെ നടത്തില്ലായെന്ന് കുടുംബത്തിന്റെ നിലപാട്. ആരോപണ വിധേയരായ വനപാലകര്‍ക്കെതിരെ നടപടി സ്വീകരിക്കണം അതിനു ശേഷം മാത്രമേ ചടങ്ങു നടത്തു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ മുങ്ങി മരണമാണെന്നും ശരീരത്തിൽ മർദ്ദനത്തിന്റെയോ മറ്റു പ്രശ്ങ്ങൾ ഒന്നും തന്നെയില്ലായെന്നും പോസ്റ്റ്‌മോര്‍ട്ടത്തിൽ സൂചിപ്പിച്ചിരുന്നു.
അതേസമയം മത്തായിയുടേത് ആത്മഹത്യയാണെന്നാണ് വനംവകുപ്പിന്റെ നിലപാട് അന്വേഷണത്തിനൊടുവിലാണ് നിലപാട്. തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് മഹസര്‍ റിപ്പോര്‍ട്ടിലുള്ളത്.

