പെരുമണ്ണ സ്വദേശിയുടെ വീട്ട്മുറ്റത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ധീനെ (24 ) കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നായിലിന്റെ നേതൃതത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസഫ്) എസ് ഐ ധനഞ്ജയദാസിന്റെ നേതൃതത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.പിടിയിലായ ഇൻസുദ്ധീന് നിരവധി വാഹന മോഷണ, ഭവനഭേദന, റോബറി കേസുകൾ നിലവിലുണ്ട്. വാഹന മോഷണത്തിന് ഒന്നര വർഷം ശിക്ഷ അനുഭവിച് ജയിലിൽ നിന്ന് പുറത്തിറങ്ങി നാലുദിവസം തികയും മുൻപാണ് ഇയാൾ പെരുമണ്ണ സ്വദേശിയുടെ വാഹനം മോഷ്ടിച്ചത്. ലഹരികടിമയായ ഇയാൾ ലഹരിമരുന്നിന് പണം കണ്ടെത്തുന്നതിനാണ് മോഷണം തിരഞ്ഞെടുത്തത്. എന്നാൽ നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും, സമാന കുറ്റകൃത്യം ചെയ്തവരെയും പരിശോധിക്കുകയും ചെയ്തതിലൂടെ ആളെ തിരിച്ചറിഞ്ഞ പോലീസ് വാഹനവുമായി ഇയാളെ പിടികൂടുകയായിരുന്നു.
ഡാൻസഫ് അസ്സി. സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ എസ്.സി.പി.ഒ അനീഷ് മൂസ്സൻവീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ്, അർജുൻ പന്തിരാങ്കാവ് സ്റ്റേഷനിലെ എ സ് ഐ മഹീഷ് എസ് സി പി ഒ രൂപേഷ് സി പി ഒ മാരായ രഞ്ജിത്ത് , സുബീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

