
പ്രോട്ടോകോൾ ലംഘനാരോപണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരന് ക്ലീൻ ചിറ്റ്. മുരളിധരനെതിരെ ഉയർന്ന ആരോപണത്തിൽ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ എംബസിയിലെ വെൽഫെയർ ഒഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തിൽ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ച് മഹിളാമോർച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദൾ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്.

