പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഈജിപ്റ്റ് ദേശീയ ടീമിനും വേണ്ടി മുന്നേറ്റനിരയുടെ കുന്തമുന ഫുട്ബോൾ താരം മുഹമ്മദ് സലാ ഹമീദ് മഹ്രൂസ് ഗാലിയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായിരുന്ന മുൻ ജർമൻ താരം ഒലിവർ ഖാന്റെയും ജന്മദിനമാണ് ജൂൺ 15
തന്റെ ഫിനിഷിംഗ്, ഡ്രിബ്ലിംഗ്, വേഗത എന്നിവയ്ക്ക് പ്രശസ്തനാണ് സലാ
2010 ൽ കെയ്റോയിലെ എൽ മൊകാവ്ലൂണിനൊപ്പം ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ മുഹമ്മദ് സലാ തന്റെ കരിയർ ആരംഭിച്ചു.അധികം താമസിക്കാതെ തന്നെ അദ്ദേഹം സ്വിറ്റ്സർലൻഡിലെ ബേസൽ ടീമിനൊപ്പം ചേർന്നു. ആദ്യ സീസണിൽ തന്നെ ലീഗ് കിരീടം നേടാൻ സഹായിക്കുകയും സാഫ് ഗോൾഡൻ പ്ലെയർ അവാർഡ് നേടുകയും ചെയ്തു. സലയുടെ പ്രകടനങ്ങൾ പിന്നീട് പ്രീമിയർ ലീഗ് ടീമായ ചെൽസിയെ ആകർഷിച്ചു, 2014 ൽ അദ്ദേഹം 11 ദശലക്ഷം പൗണ്ട് ഫീസിന് ക്ലബിൽ ചേർന്നു. എന്നാൽ, ആദ്യ സീസണിൽ സലയുടെ സേവനം അവർ പ്രയോജനപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഇറ്റാലിയൻ സീരി അ ക്ലബ്ബുകളായ ഫിയോറെന്റീന, റോമ എന്നിവർക്ക് വായ്പയെടുക്കാൻ അനുവദിക്കുകയും ചെയ്തു. ഒടുവിൽ റോമ 15 ദശലക്ഷം യൂറോയ്ക്ക് സലയുമായി കരാർ ഒപ്പിട്ടു.
മുഹമ്മദ് സലായുടെ സ്ഥിരതയുള്ള പ്രകടനം റോമയെ 2017 ൽ പോയിന്റ് നിലയിൽ രണ്ടാമതെത്തിച്ചു. ലിവർപൂളുമായി അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയായ 36.9 ദശലക്ഷം പൗണ്ട് കരാറിനെത്തുടർന്ന് സലാ പ്രീമിയർ ലീഗിൽ തിരിച്ചെത്തി. ഇംഗ്ലണ്ടിലേക്കുള്ള രണ്ടാംവരവിൽ അദ്ദേഹം ഒരു വിങ്ങർ എന്ന സ്ഥാനത്തു നിന്ന് ഒരു പൂർണ ഫോർവേഡ് എന്നനിലയിലേക്ക് മാറുകയും, വളരെ പെട്ടെന്ന് തന്നെ ടീമിന്റെ കേന്ദ്രബിന്ദുവായി തീരുകയും ചെയ്തു. 36 ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാരം സലാ നേടി. പിഎഫ്എ പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ ഉൾപ്പെടെ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ സലയുടെ പ്രകടനങ്ങൾക്ക് ലഭിച്ചു. 2018 ലെ മികച്ച ഫിഫ മെൻസ് പ്ലെയർ അവാർഡിലും അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. അടുത്ത സീസണിൽ, പ്രീമിയർ ലീഗിന്റെ ജോയിന്റ് ടോപ്പ് സ്കോറർ സ്ഥാനം നേടിയ അദ്ദേഹം യുവേഫ ചാമ്പ്യൻസ് ലീഗ് നേടാൻ ക്ലബ്ബിനെ സഹായിച്ചു.
ഒലിവർ ഖാൻ, പൂർണ്ണ പേര് ഒലിവർ റോള്ഫ് ഖാൻ ഫുട്ട്ബോൾ ലോകം കിംഗ് ഖാൻ എന്നും ദീ ടൈടെൻ എന്നും വിളിക്കുന്നു. ജർമ്മനിലെയും ലോകത്തിലെയും മികച്ച ഗോൾ കീപ്പർ ആയി ഖാനെ കണകാകപ്പെടുന്നു. 1994 ൽ ബയേൺ ടീമിൽ എത്തിച്ചു ഒരു ഗോൾ കീപ്പർക്ക് കിട്ടുന്ന റെക്കോർഡ് തുകകണ് ബയൺ അന്ന് ഖാനെ വാങ്ങിയത്. ബയേണിൽ മുൻ ജർമ്മൻ ഗോൾ കീപ്പർ ആയ സെപ്പ് ഡൂക്കൽ നിന്നും ഖാനിനു പരിശിലിനം ലഭിച്ചതോടെ ലോകത്തിനും ജർമനിക്കും ഒരു മികച്ച ഗോൾ കീപ്പറെ ലഭിക്കുകയായിരുന്നു.
ബയേൺ ടീമിനെ ആറ് ബുന്ദേസ്ലോ കീരിടം ചൂടിക്കുന്നതിൽ ഖാന്റെ പങ്ക് വളരെ വലുതായിരുന്നു. 1996 ൽ യുവേഫ കപ്പ് 2001 ൽ ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലെക്ക് ബയേണിനെ നയിച്ചതും ഖാൻ തന്നെയായിരുന്നു. 2001 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാൻ ഒഫ് ദീ മാച്ച് ആക്കനും ഖാനിനു സാധിച്ചു.
1995 ൽ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച ഖാൻ 1998 ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ ജർമ്മനിയുടെ രണ്ടാം ഗോൾകീപ്പർ അയിരുന്നു.2002 ലെ ലോക്കകപ്പിൽ ഖാൻ ലോകവേദിയിൽ തന്റെ യഥാർത്ഥ രൂപ്പം ലോക്കത്തിനു മുമ്പിൽ കാണിച്ചു. ലോകകപ്പിലെ മികിച്ച താരവും മികിച്ച ഗോൾകീപ്പറും ഖാൻ തന്നെയായിരുന്നു. ഈ ടൂർണ്ണമെന്റിൽ വെറും 3 തവണ മാത്രമാണ് ഖാനിന്റെ വലയെ ബോൾ ചുബിച്ചത്. ലോക കപ്പിൽ മികിച്ച താരമായ ആദ്യത്തെയും അവസാനെത്തെയും ഗോൾ കീപ്പർ എന്ന ബഹുമതിയും ഖാനിന്റെ പേരിൽ ആണ്. 2008 ൽ പ്രെഫഷണ്ൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.

