ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്.പ്രായമല്ല തന്റെ മാനദണ്ഡമെന്നും സംന്യാസിമാരെ കണ്ടാല്‍ താന്‍ വണങ്ങുമെന്നും രജനികാന്ത് പറഞ്ഞു.യോഗിയോ സംന്യാസിയോ ആകട്ടെ. എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും അവരുടെ കാലില്‍ തൊടുന്ന സ്വഭാവം എനിക്കുണ്ട്- മാധ്യമപ്രവര്‍ത്തകരോട് രജനികാന്ത് പറഞ്ഞു.ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും യോഗിക്കൊപ്പം ജയിലര്‍ കാണുമെന്നും രജിനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയുള്ള വിമര്‍ശനം കെട്ടടങ്ങുന്നതിനും മുന്‍പാണ് കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.കാലില്‍ തൊട്ട് വന്ദിച്ച നടന്‍ രജിനികാന്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ടാണോ രജനി യോഗിയെ വണങ്ങിയതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പ്രായംകൊണ്ട് യോഗിയെക്കാള്‍ മുതിര്‍ന്ന രജനി അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നതാണ് മറ്റൊരു വാദം അതേ സമയം താരത്തെ അനുകൂലിച്ചും ഒട്ടവവധിപേര്‍ രംഗത്തെത്തി
യോഗിയുടെ കാൽ തൊട്ടുവണങ്ങി;വിവാദത്തിൽ മറുപടി പറഞ്ഞ് രജനികാന്ത്

