റെയില്‍വേ സ്റ്റേഷനിലെത്തിയ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പാര്‍സലുകള്‍ ട്രെയിനില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ പാഴ്സലുകളാണ് പൊട്ടുന്ന സാധനമാണോ എന്ന് പോലും നോക്കാതെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയുന്നത്. ഇതിനിടയിൽ പലതിന്റെയും പാക്കറ്റ് പൊട്ടിയിട്ടുണ്ട്.ദൃശ്യങ്ങള്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗുവാഹാട്ടി സ്റ്റേഷനിലെ ദൃശ്യങ്ങളാണ് വൈറലായത്.
വിലകൊടുത്ത് വാങ്ങുന്ന സാധനം പലപ്പോഴും പൊട്ടിയ നിലയിൽ എത്തുന്നത് ഇതൊക്കെ കൊണ്ടാണെന്നും ഒരാൾ പറഞ്ഞു. ഫ്ളിപ്കാർട്ടിൽ സുരക്ഷിതമായ പാക്കേജിനായി 29 രൂപ സ്പെഷൽ ചാർജ് വാങ്ങാറുണ്ടെന്നും വിഡിയോ കണ്ടപ്പോൾ എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലായെന്നും ഒരു കൂട്ടർ പറഞ്ഞു.
Amazon & Flipkart parcels 😂https://t.co/ihvOi1awKk
— Abhishek Yadav (@yabhishekhd) August 29, 2022
സംഭവത്തിൽ വടക്കുകിഴക്കൻ ഫ്രന്റയർ റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി. മാർച്ച് മാസം ഗുവാഹത്തി സ്റ്റേഷനിൽ രാജധാനി എക്സ്പ്രസിൽ ഉണ്ടായ സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പാഴ്സൽ ഒഴിപ്പിക്കൽ ജോലിയിലുള്ളവർ റെയിൽവേ ജീവനക്കാർ അല്ലെന്നും റെയിൽവേ അറിയിച്ചു.
This is an old video from March, 2022. Rajdhani Express at Guwahati Station. The persons handling parcels are representatives of concerned party.
— Northeast Frontier Railway (@RailNf) August 29, 2022
Railways offers booking of parcel space on contract basis to various parties. 1/2 https://t.co/1VES8n3yBR

