കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ സര്‍വ്വകക്ഷിയോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പൊലീസ് മര്‍ദ്ദിക്കുന്നതിലും കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ചാണ് ഫെബ്രുവരി 2 ന് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്
ഇത് ഈഗോ വിചാരിച്ച് മാറി നില്‍ക്കാനുള്ള സമയമല്ല, ഒന്നിച്ച് വന്ന് നമ്മുടെ സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നേരമാണ്,” അമരീന്ദര്‍ സിംഗ് പറഞ്ഞു.
രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുക. ദല്‍ഹിയിലെ കര്‍ഷക സമരമാണ് യോഗത്തിന്റെ പ്രധാന അജണ്ട. സിംഗു അതിര്‍ത്തിയിലെ അക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

