അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല ആശുപത്രി വിട്ടു. കൊവിഡ്-19 രോഗബാധിതയായിരുന്ന ശശികല ബെംഗ്‌ളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.]ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണത്തിൽ കഴിയും. പിന്നീട് തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണത്തിലേക്കും കടക്കും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലായിരുന്ന ശശികല നാല് വര്‍ഷത്തിന് ശേഷം കഴിഞ്ഞയാഴ്ച്ചയായിരുന്നു മോചിതയായത്. എന്നാല്‍ കൊവിഡ് വിട്ട് മാറാത്തതിനാല്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
ജയില്‍മോചിതയായ ശേഷവും ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശശികലക്ക് പുറത്ത് വലിയ സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ജയില്‍ മോചിതയായി തിരിച്ചുവരുന്ന വി കെ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഇതിനകം വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിട്ടുണ്ട്. ശശികലയുടെ മടങ്ങിവരവോടെ തമിഴ്നാട്ടില്‍ എന്ത് മാറ്റമാകും സംഭവിക്കാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.