കർഷക സമരവേദിയായ സിംഘുവിൽ ഇന്നലെ ഉണ്ടായ അക്രമത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ വാളുകൊണ്ട് ആക്രമിച്ച 22 കാരനായ രഞ്ജീത് സിംഗ് ഉൾപ്പെടെയാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനടക്കമാണ് ഇവർക്കെതിരെ കേസെടുത്തത്. അലിപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്കായിരുന്നു സിംഘുവിലെ സംഘർഷം. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
അതേസമയം, ഇന്നും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇൻറലിജൻസ് മുന്നറിയിപ്പെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേതുടർന്ന് സിംഘു, തിക്രി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. സമരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർഷക സംഘടനകൾ പറയുന്നു.
ശനിയാഴ്ച ഉച്ചക്കായിരുന്നു സിംഘുവിലെ സംഘർഷം. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.