പശ്ചിമ ബംഗാളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി.ദത്തപുക്കൂറിലെ അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ നിരവധി പേരെ ബരാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദുട്ടപുകുരില്‍ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക ശാലയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആവശ്യമായ അനുമതിയില്ലാതെ പടക്ക നിര്‍മാണത്തിനുള്ള അംസ്‌കൃതവസ്തുക്കള്‍ വന്‍തോതില്‍ ഇവിടെ സൂക്ഷിച്ചിരുന്നു. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു
അപകടസ്ഥലത്തുനിന്നും അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആശിഷ് ഘോഷ് പറഞ്ഞു. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നിരവധി പേര്‍ മരിച്ചതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
അനധികൃത പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി;ബംഗാളിൽ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

