കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ വരനടക്കം പ്രതികളെല്ലാം ഒളിവിൽ.സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നിയമനടപടി തുടങ്ങി.പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.കോഴിക്കോട് സിജെഎം കോടതിയിൽ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും. മെഡിക്കൽ കോളജ് പൊലീസിനോടും ശിശു സംരക്ഷണ വകുപ്പിനോടും ചൈൽഡ് വെൽഫെയർ കമ്മിറ്റി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്ഒളിവിൽ പോയ വരനൊപ്പമാണ് പെൺകുട്ടിയെന്നതിനാൽ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമാണ് 18 വയസ്സ് പൂർത്തിയാകുക. ഇത് മറച്ചുവച്ച് മതപുരോഹിതൻ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു. .
കുറ്റിക്കാട്ടൂരിലെ ബാലവിവാഹം;വരനടക്കം പ്രതികളെല്ലാം ഒളിവിൽ

