യുക്രൈന് ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. യുക്രൈന് ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു.റഷ്യന്‍ സൈന്യം യുക്രൈന് തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന് ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്ക്കാന് യുക്രൈന് ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടു. പൌരര്‍ക്കും കീവില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. യുക്രൈന് തലസ്ഥാനം പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിന് ഒന്‍പത് കിലോമീറ്റര്‍ അടുത്ത് റഷ്യന്‍ സൈന്യമെത്തിയെന്നാണ് വിവരം. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകളെത്തി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടു.
യുക്രൈന് ആയുധം താഴെവച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാർ ;റഷ്യ

