രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം:കുന്ദമംഗലത്ത് യുഡിഎഫ് പ്രതിഷേധം, റോഡ് ഉപരോധിച്ചു
കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ് എഫ് ഐ പ്രവത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കുന്ദമംഗലത്ത് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധവുമായി ബസ്റ്റാൻ്റ് പരിസരത്ത് എത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പോലീസ് എത്തി നീക്കി.തുടർന്ന് ബസ്റ്റാൻ്റ് പരിസരത്ത് നിന്നും പ്രതിഷേധ യോഗം നടത്തുകയുംചെയ്തു വിനോദ് പടനിലം, ഒ ഹുസൈൻ, ഒ സലീം , ഇടക്കുനി അബ്ദുറഹ്മാൻ സി വി സംജിത്, ഷൗക്കത്ത് പിലാശേരി,ബൈജു തീക്കുന്നുമ്മൽ, എൻ എം യുസുഫ്,കെ കെ ഷമീൽ എ ഹരിദാസൻ, സുനിൽ കോരങ്കണ്ടി, മനിൽലാൽ, സി.പി രമേശൻ, എ.പി വിജയൻ ,, കെ.കെ.സി നൗഷാദ്,ഐ മുഹമ്മദ് കോയ, ,,, സിദ്ധീഖ് തെക്കയിൽ, ടിപി ജുനൈദ്, അൽഫാസ് ജാസിർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ബഫര്‍സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിന് നേരെ എസ്.എഫ്.ഐയുടെ അക്രമണം ഉണ്ടായത്.ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനല്‍ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.
സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ വിഷയം ചര്‍ച്ചയാക്കുകയാണ്. സംഭവത്തെ എ.ഐ.സി.സി ശക്തമായി അപലപിച്ചു.