മാധ്യമ വിചാരണയ്‌ക്കെതിരെ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ.മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നും എൻ.വി.രമണ കുറ്റപ്പെടുത്തി. അജണ്ടകളോടെയുള്ള ചർച്ചകൾ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കോടതി പറഞ്ഞു. ജഡ്ജിമാർക്ക് പോലും തീരുമാനങ്ങൾ എടുക്കാൻ പ്രയാസമുണ്ടാക്കുന്നു. ഇത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ്.ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ മാധ്യമ വിചാരണനയ്‌ക്കെതിരെ ആഞ്ഞടിച്ചത്.പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കങ്കാരൂ കോടതികള്‍ സംഘടിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആരോപിച്ചു. അതിര്‍വരമ്പുകള്‍ കടന്ന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പ്രേരിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. വിമർശനങ്ങളോട് ജഡ്ജിമാർ പ്രതികരിക്കാത്തതിനെ ദൗർബല്യമായോ, നിസ്സഹായവസ്ഥയായോ കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ കങ്കാരു കോടതികളാകുന്നു,അജന്‍ഡ വച്ചുള്ള ചര്‍ച്ചകള്‍, പക്ഷം പിടിച്ചുള്ള പ്രചാരണം;പ്രതികരിക്കാത്തത് ദൗര്‍ബല്യമായി കാണരുത്

