
കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുക്ഷേമ സമിതിയിലെ ഒരു കുട്ടി ഇന്നലെ മരിച്ചിരുന്നു. പരിശോധന നടന്നുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പറഞ്ഞു.മാസങ്ങൾ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളിൽ ശിശുക്ഷേമ സമിതിയിക്ക് കീഴില്‍ മരണപ്പെട്ടത്. ഇന്നലെ അഞ്ചരമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണം എന്നാണ് പൊലീസ് റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് ഇന്നലെ രാവിലെ കുഞ്ഞിനെ എസ്എടി ആശുപത്രിയിലെത്തിച്ചത്.ഫെബ്രുവരി 28ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കുട്ടിക്ക് അനാരോഗ്യം ഉണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നെന്നുമാണ് ശിശുക്ഷേമ സമിതി അധികൃതർ പറയുന്നത്.