National News

ജനങ്ങളെ സംരക്ഷിക്കാൻ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല; അക്രമത്തിന് ഇരയായ യുവതിയുടെ ‘അമ്മ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മണിപ്പൂരിൽ നഗ്നരായി നടത്തിച്ച യുവതികളിൽ ഒരാളുടെ അമ്മ . സംഘര്‍ഷാവസ്ഥ തടയാനോ ജനങ്ങളെ സംരക്ഷിക്കാനോ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഇനി ഒരിക്കലും താന്‍ ആ ഗ്രാമത്തിലേക്ക് മടങ്ങില്ലെന്നും ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് യുവതിയുടെ അമ്മ വ്യക്തമാക്കി.

‘എന്റെ മകളോട് ചെയ്യാവുന്നതിലും അങ്ങേയറ്റം ക്രൂരത അവര്‍ കാണിച്ചു. എന്റെ ഏക പ്രതീക്ഷയായിരുന്ന ഇളയ മകനെ കൊന്നു കളഞ്ഞു. അവന്‍ പഠിച്ച് നല്ല നിലയിലെത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കഷ്ടപ്പാടുകള്‍ക്കിടയിലും ഞാനവനെ സ്‌കൂളിലയച്ചു പഠിപ്പിച്ചത്. അവരുടെ അച്ഛനെയും കൊന്നു. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ടെന്തിനാണ്. ഇനി എനിക്ക് യാതൊരു പ്രതീക്ഷകളുമില്ല.’

‘ഇനി ഒരിക്കലും ഞങ്ങളാ ഗ്രാമത്തിലേക്ക് മടങ്ങില്ല. ഞങ്ങളുടെ വീടുകള്‍ അവര്‍ കത്തിച്ചു. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. എന്തിനാണ് അവിടേയ്ക്ക് മടങ്ങുന്നത്. എന്റെ ഗ്രാമമാകെ അവര്‍ ചുട്ടെരിച്ചു. എന്നെയും കുടുംബത്തേയും കാത്തിരിക്കുന്ന വിധി എന്താണെന്ന് എനിക്കറിയില്ല. എങ്കിലും ആ ഗ്രാമത്തിലേക്ക് എനിക്ക് മടങ്ങിപ്പോവാനാകില്ല’.- നേരിടേണ്ടി വന്ന മാനസികാഘാതത്തില്‍ നിന്ന് മുക്തയാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പോലുമാവുന്നില്ലെന്നും എന്‍.ഡി.ടി.വി. പറയുന്നു.

ദേഷ്യം കൊണ്ട് ഞാന്‍ വിറയ്ക്കുകയാണ്. കണ്‍മുന്നില്‍ അവളുടെ അച്ഛനേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തി. എന്നിട്ട് മൃഗീയമായി അവളെ ആക്രമിച്ചു. ചുറ്റും ഇത്രയൊക്കെ നടക്കുമ്പോഴും മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ അച്ഛനമ്മമാരോടാണ്, ഞങ്ങള്‍ മുറിവേറ്റവരാണ്, ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. – അവര്‍ പറഞ്ഞു നിര്‍ത്തി.

പോലീസാണ് തങ്ങളെ ജനക്കൂട്ടത്തിനു വിട്ടു കൊടുത്തതെന്ന് ലൈംഗികാതിക്രമം നേരിട്ട യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിക്രമത്തിനിരയാകുംമുമ്പ് തങ്ങള്‍ പോലീസിനൊപ്പമായിരുന്നെന്നും പോലീസുകാരാണ് അക്രമി സംഘത്തോടൊപ്പം തങ്ങളെ റോഡിലുപേക്ഷിച്ചതെന്നും യുവതി പറഞ്ഞു.

ഇതരസമുദായക്കാരായ അക്രമികള്‍ ഗ്രാമം ആക്രമിക്കുമ്പോള്‍ പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. വീട്ടില്‍ നിന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോയ പോലീസ് ഗ്രാമത്തില്‍ നിന്ന് അകലെയുള്ള സ്ഥലത്ത് തങ്ങളെ അക്രമികള്‍ക്ക് വിട്ടുനല്‍കുകയായിരുന്നെന്നും യുവതി പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!