
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച യു.ഡി എഫിലെ നാലു മെമ്പർമാരുടെ പത്രിക സ്വീകരിച്ചു.
പത്താം വാർഡിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ജിഷ ചോലക്കമണ്ണിൽ, പതിമൂന്നാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച എം.പി അശോകൻ, പതിനാലാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച കൗലത്ത്, പതിനാറാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച ഷമീന വെള്ളക്കാട്ട് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരുന്നത്. അതു പ്രകാരം ഇലക്ഷൻ കമ്മീഷനുമായി റിട്ടേണിംഗ് ഓഫീസർ ബദ്ധപ്പെട്ടതിനെ തുടർന്ന് കമ്മീഷൻ അപേക്ഷ നിരസിക്കാതിരിക്കാൻ തീതമാനിക്കുകയായിരുന്നു.
2010 -2015 ഭരണ സമിതിയിൽ അംഗങ്ങളായിരുന്ന ഇവർ 2011 – 2012 വാർഷിക പദ്ധതി നടപ്പിലാക്കിയതിൽ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ച കണ്ടെെത്തിയതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങളിൽ 40250 രൂപ വീതം ഈടാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥനത്തിൽ 2019 മാർച്ചിൽ പഞ്ചായത്ത് സെക്രട്ടറി പണം അടക്കാൻ മെമ്പർ മാർക്ക് കത്ത് നൽകിയിരുന്നു. ഇതിനെതിരെ മെമ്പർമാർ 2020 ആഗസ്റ്റിൽ കോടതിയെ സമീപിച്ചെങ്കിലും ഇവർക്ക് ഒരാഴ്ചത്തെ സാവകാശം നൽകുക മാത്രമല്ലാതെ പണം അടക്കാനുള്ള ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. അതു കൊണ്ട് ഇവർ മൽസരിക്കാൻ യോഗ്യരല്ലെന്നാണ് എൽ.ഡി.എഫ് വാദിച്ചിരുന്നത്. എന്നാൽ ഈ വാദം ഇലക്ഷൻ കമ്മീഷൻ തള്ളുകയായിരുന്നു. എന്നാൽ ഇനി ഈ വിഷയം കോടതിയിലേക്ക്എത്താനാണ് സാധ്യത.

