കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വൈ കാറ്റഗറി സുരക്ഷ. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണികളെ പറ്റി അന്വേഷണം നടത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് വി.ഐ.പി സുരക്ഷയൊരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 95.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകവ്യാപകമായി ചിത്രം 106. 80 കോടിയാണ് നേടിയത്.ചിത്രത്തോടനുബന്ധിച്ച് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉടലെടുത്തത് കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

