തുഷാരഗിരി: തുഷാരഗിരി വട്ടച്ചിറ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇന്നലെ രാത്രിയാണ് വട്ടച്ചിറ ഭാഗത്ത് സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. രാത്രി പത്തുമണിയോടെ 3 പേരടങ്ങുന്ന സംഘമാണ് എത്തിയത്. തുഷാരഗിരിയിലെ വട്ടച്ചിറ ചിപ്പിലിത്തോടിലെ ഫോറസ്റ്റ് അതിര്‍ത്തിക്കടുത്താണ് ഇവര്‍ എത്തിയത്. വിവരം അറിഞ്ഞ ശേഷം പോലീസും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടും ഏതാനും സമയത്തികം എത്തും. മാവോയിസ്റ്റ് എത്തി എന്നറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. എന്തിനായാണ് ഇവര്‍ എത്തിയതെന്ന് വ്യക്തമല്ല.വീട്ടിൽ എത്തിയ ഇവർ ചായ കുടിച്ച ശേഷം രാത്രി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. അരി സാധനങ്ങൾ വാങ്ങിച്ചു. ഒരു കർണാടക സ്വദേശി ഒരു തമിഴ്നാട് സ്വദേശി ഒരു മലയാളി എന്നിവരാണ് എത്തിയത്. നാട്ടിലെ വിഷയങ്ങളിൽ പ്രതികരിക്കേണ്ടതുണ്ട് എന്നും ഉപദ്രവിക്കാൻ അല്ല എത്തിയതെന്നും ഇവർ പറഞ്ഞു.സെബാസ്റ്റ്യനും ഭാര്യ എമിലി മകൻ ജസ്ബിൻ എന്നിവരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. എ കെ 47 ഉൾപ്പെടെ 4ഓളം ആയുധങ്ങളും ആയാണ് എത്തിയത്. രണ്ട് സ്ത്രീകൾ മലമുകളിൽ ഉണ്ടന്നും വീട്ടുകാരോട് ഇവർ പറഞ്ഞു. ഇവർ രാത്രി 12 മണി ഇവിടെ തങ്ങി. കർണാടക പോലീസ് തലക്ക്5ലക്ഷം രൂപ പ്രഖ്യാപിച്ച വിക്രം ഗൗഡ എന്ന ആളാണ് എത്തിയ മാവോയിസ്റ്റിൽ ഒരാൾ എന്നും ഇവർക്കു സംശയം ഉണ്ട്.
അടുത്തിടെ ഉണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ സാന്നിദ്ധ്യം പുറംലോകത്തെ അറിയിക്കാനാണോ എത്തിയത് എന്നും വ്യക്തമല്ല. അടുത്തിടെ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ മരണപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് വധഭീഷണിയും ഉണ്ടായിരുന്നു. അതിന് ശേഷം കോഴിക്കോട് നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് വളരെ ജാഗ്രതയോടെയാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.