തമിഴ്‍നാട്ടിൽ പുലര്‍ച്ചെ നാലിന് വിജയ് ചിത്രം ലിയോ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ ഹൈകോടതി തള്ളി. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രത്തിന് രാവിലെ നാല് മണി ഷോ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്‍ സര്‍ക്കാറിന്‍റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി. വൈകിട്ട് നാലു മണിക്ക് നിർമാതാക്കളുടെയും തിയറ്റർ ഉടമകളുടെയും യോഗം സർക്കാർ വിളിച്ചിട്ടുണ്ട്. അതേ സമയം പുതുച്ചേരിയില്‍ ലിയോ ഷോകള്‍ രാവിലെ 7 മണി മുതലാണ് ആരംഭിക്കുന്നത് എന്ന കാര്യം എസ് എസ് ലളിത് കുമാറും സംഘവും സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തും എന്നാണ് വിവരം. 9 മണിക്ക് തമിഴ്നാട്ടില്‍ ഷോ ആരംഭിക്കുന്നത് കേരളത്തിലും മറ്റും 4മണിക്ക് ഷോ ആരംഭിക്കുന്നതിനാല്‍ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയും നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍മ്മാതാവ് ഉന്നയിച്ചിരുന്നു.
‘ലിയോ’ നിർമ്മാതാവിന്റെ ആവശ്യം ഹൈകോടതി തള്ളി; പ്രത്യേക പ്രദർശനവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം സർക്കാരിന് എടുക്കാം

