പത്രങ്ങൾക്കും ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്കും അവരുടെ യഥാർത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍, ട്വിറ്റര്‍ പോലുള്ളവർക്ക് നൽകണമെന്ന് അഭിപ്രായപ്പെട്ട് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.വാര്‍ത്താ ഉള്ളടക്കങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് അതില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് നല്‍കണമെന്ന് ഉത്തരവിറക്കിയ ഓസ്ട്രേലിയയെയും ചില യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളേയും മാതൃകയാക്കിയാവും നടപടി.ഇൻറർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വളർച്ചയോടുകൂടി സോഷ്യൽ മീഡിയകളിൽ നിന്നും ടെക് ഭീമന്മാർ വലിയ ലാഭമാണ് കൊയ്യുന്നത്. ഓരോ കാഴ്ചയ്ക്കും ഓരോ ക്ലിക്കിനും പണം വാരിക്കൂട്ടുകയാണ് ഇവർ. വിപണി മൊത്തം പിടിച്ചടക്കുന്ന ഈ നടപടി ഇനിയും തുടരുന്നത് ശരിയായി തോന്നുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ പരസ്യ വരുമാനം മാധ്യമസ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതിന് നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സബന്ധിച്ച ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
വാർത്തകൾ ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും

