അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്.അദാനി വിവാദത്തിൽ ജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല.സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലയിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അമിത് ഷാ അറിയിച്ചു.അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരമില്ല. ജനം ഒന്നടങ്കം മോദിക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി. നിലവിൽ രാജ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നിൽ അണിനിരന്നിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.
ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിലും അമിത് ഷാ പ്രതികരിച്ചു. എത്രയൊക്കെ ഗൂഢാലോചനകൾ നടന്നാലും, ഒടുവിൽ സത്യം തന്നെ ജയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

