അമേരിക്കയില്‍ വ്യോമസേനാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ശനിയാഴ്ച ടെക്‌സാസിലെ ഡാലസ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നടന്ന ‘കൊമെമ്മൊറേറ്റീവ് എയര്‍ഫോഴ്‌സ് വിങ്‌സ് ഓവര്‍ ഡാലസ്’ വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് അപകടം. കൂട്ടിയിടിച്ച വിമാനങ്ങൾ രണ്ടും മുഴുവനായും കത്തിയെരിഞ്ഞു. ഇരു വിമാനങ്ങളിലെ ജീവനക്കാരും മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വിമാനങ്ങളിലുമായി ആറ് പേരാണ് ഉണ്ടായിരുന്നത്.ബോയിങ് ബി-17 ബോംബര്‍ വിമാനവും ഒരു ചെറുവിമാനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട വിമാനങ്ങളിലൊന്നായിരുന്നു ബി-17 ബോംബർ.സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
വ്യോമാഭ്യാസ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു;ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

