News

ഓവുചാല്‍ നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം: ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കൊടുവള്ളി: അശാസ്ത്രീയ റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിന്റെ ആരാമ്പ്രം ഭാഗത്തെ ഡ്രൈനേജ് നിര്‍മ്മാണമാണ് നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞത്.സ്വകാര്യ വക്തികള്‍ക്ക് വേണ്ടി റോഡിന്റെ വീതി കുറച്ച് കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത് കൊണ്ടാണ് നിര്‍മ്മാണം തടഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറഞ്ഞ ദൂരത്തോളം ഒരു ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മിക്കാത്തതും ജനങ്ങളില്‍ സംശയം വര്‍ദ്ധിപ്പിക്കുന്നു. ഈ രൂപത്തില്‍ ഡ്രൈനേജ് നിര്‍മ്മാണം മുമ്പോട്ട് പോയാല്‍ ആരാമ്പം അങ്ങാടിക്കടുത്ത് 2 വാഹനം കടന്ന് പോകാന്‍ പ്രയാസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.പി ഡബ്ലിയുഡി നരിക്കുനി സെക്ഷനില്‍ എന്‍ജിനീയറുമായി ബന്ധപ്പെട്ടപ്പോള്‍ നിര്‍മ്മാണവുമായി നാട്ടുകാര്‍ക്കുള്ള പരാതികള്‍ പരിഹാരം കണ്ടതിനു ശേഷമേ നിര്‍മ്മാണം തുടങ്ങുകയുള്ളുവെന്നറിയിച്ചു. ഡ്രൈനേജ് നിര്‍മ്മാണത്തിനിടയില്‍ ഡ്രൈനേജിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടത്തിലേക്ക് കെ എസ് ഇ ബി വളരെ പെട്ടെന്ന് തന്നെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുവാനുള്ള പോസ്റ്റുകള്‍ നാട്ടിയതും ജനങ്ങളില്‍ സംശയമുളവാക്കുന്നു. പ്രസ്തുത വാര്‍ഡില്‍ പ്രദേശത്തിന്റെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കി ട്രാന്‍സ്‌ഫോമറിനായി ജനങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുംമ്പോഴാണ് കെ എസ് ഇ ബിയുടെ ഇത്തരം പ്രവര്‍ത്തനം. പ്രസ്തുത നിര്‍മ്മാണവും പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം ഇനി തുടങ്ങുകയുള്ളുവെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.പ്രശ്‌ന പരിഹാരത്തിനായി നാട്ടുകാരുടെ യോഗം വിളിച്ച് ചേര്‍ക്കാമെന്ന് പിഡബ്ലിയു ഡി എന്‍ജിനിയ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയുടെ ഭാഗമായി അറിയിച്ചു..

15 കോടി രൂപ ചിലവില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്ന ആരാമ്പ്രം- കാത്തിരമുക്ക് റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തി അശാസ്ത്രീയമാണെന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ റോഡ് നിര്‍മ്മാണം തടഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം ആരാമ്പ്രം അങ്ങാടി ഭാഗത്ത് റോഡിന് വീതി കുറവായതിനാല്‍ ഗതാഗതക്കുരുക്ക് നിത്യമാണ്.

ചില ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വീടുകളുടെ ചുറ്റുമതിലുകള്‍ പൊളിച്ചപ്പോള്‍ മറ്റ് ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി ഒഴിച്ചിട്ടുകൊടുക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചു കാണുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആരാമ്പ്രം അങ്ങാടി മുതല്‍ ഹിദായത്ത് നഗര്‍ മദ്രസ വരെയുള്ള ഭാഗങ്ങളില്‍ മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ടുയരുക സര്‍വ്വസാധാരണയാണ്. എന്നാല്‍ ഈ ഭാഗങ്ങളില്‍ ഒരു ഭാഗത്ത് മാത്രം ഓവുചാല്‍ നിര്‍മ്മിച്ചാല്‍ കോടികള്‍ മുടക്കി നവീകരിക്കുന്ന റോഡ് നവീകരണ പ്രവര്‍ത്തി ഉദിഷ്ട ഫലം ചെയ്യില്ലെന്നാണ് നാട്ടുകാര്‍ ചുണ്ടിക്കാട്ടുന്നത്.

ഒപ്പം റോഡിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും നാട്ടുകാര്‍ പറയുന്നു അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തി പുതുതായി സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ റോഡ് നവീകരണത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധമാന്നെന്നും
അങ്ങാടി ഭാഗത്ത് ചിലയിടങ്ങളില്‍ പൊതുമരാമത്ത് റോഡും ഓവുചാല്‍ കയ്യേറ്റവും ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കെ എസ് ഇ.ബി നരിക്കുനി അസിസ്റ്റന്റ് എഞ്ചിനീയറെയും പൊതുമരാമത്ത് വകുപ്പ് നരിക്കുനി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെയും നാട്ടുകാര്‍ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്

അടുത്ത ദിവസം നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തതായും ഉദ്യാഗസ്ഥര്‍ പ്രസ്തുത യോഗത്തിലെത്തി പ്രവര്‍ത്തിയും രേഖകള്‍ നാട്ടുകാര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്ത ശേഷം പ്രവര്‍ത്തി പുനരാരംഭിക്കുമെന്നും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ശശി ചക്കാലക്കലും മടവൂര്‍ ഗ്രാമപഞ്ചായത്തംഗം റിയാസ് എടത്തിലും അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!