ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സി.ആർ. ജയ സുകിനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. എന്നാൽ, എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അഭിഭാഷകനോട് ചോദിച്ചു. സംസ്ഥാനത്ത് ന്യനപക്ഷങ്ങളോടുള്ള വേർതിരിവ്, ദലിതുകൾക്കെതിരായ അതിക്രമം തുടങ്ങിയവ ഹരജിയിൽ പരാമർശിച്ചു. ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ കുറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് ഹരജി ബോബ്‌ഡെ തള്ളിയത്. എന്നാല്‍ ഇന്ത്യയിലെ മൊത്തം കുറ്റകൃത്യങ്ങളില്‍ 30 ശതമാനവും ഉത്തര്‍പ്രദേശിലാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ ഇതിന് രേഖകള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് ഹരജിക്കാരന്‍ പറഞ്ഞു. ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി