International

തുർക്കി- സിറിയ ഭൂചലനം: മരണം 118 ആയി, നിരവധി പേർക്ക് പരുക്ക്

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 118 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭൂചലനം റിക്ടെർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരു രാജ്യങ്ങലിലുമുണ്ടായത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 100 വർഷത്തിന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് രേഖപ്പെടു്ത്തിയത്.ഇന്ന് പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. തുർക്കിയിലെ ഗാസിയാൻ്റെപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. സിറിയയിലും ലെബനനിലുമുൾപ്പടെ ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനത്തിൽ തുർക്കിയിൽ 76 പേർ കൊല്ലപ്പെടുകയും 440 അധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത നിവാരണ ഏജൻസിയായ എഎഫ്എഡി അറിയിച്ചു. അയൽ രാജ്യമായ സിറിയയിൽ 42 പേരാണ് മരിച്ചത്. 200 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. സിറിയയിൽ അലെപ്പോ, ഹമ, ലതാകിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ വളരെയേറെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. രാജ്യത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!