മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത്ത് കയറിയ കള്ളന്‍മാര്‍ മദ്യപിച്ചു ലക്കുകെട്ടതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിന് സമീപം കവരപ്പേട്ടയിലെ ടാസ്മാക്കില്‍ മോഷണത്തിനെത്തിയ രണ്ട് കള്ളന്മാരാണ് പിടിയിലായത്. പള്ളികരണൈ സ്വദേശി സതീശ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് പിടിയിലായത്. ജീവനക്കാര്‍ മദ്യശാലപൂട്ടി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ മോഷ്ടാക്കള്‍ ഭിത്തിതുരന്ന് അകത്ത് കയറുകയായിരുന്നു.മദ്യക്കടയുടെ ചുമർ തുരന്നാണ് ഇവർ അകത്തുകയറിയത്. മോഷണം നടത്തി മടങ്ങുന്നതിന് മുമ്പ് രണ്ടെണ്ണം കഴിക്കാനിരുന്നതാണ് കള്ളൻമാർക്ക് വിനയായത്. കുടിച്ച് കഴിഞ്ഞതോടെ ഇവർക്ക് പുറത്തുകടക്കാൻ കഴിയാതെയായി. രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തി. കടയുടെ ഉള്ളില്‍ മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയതു കണ്ടതോടെ കവര്‍ച്ചയെന്ന് മനസ്സിലായി. പരിശോധനയില്‍ ഒരുവശത്തെ ചുവർ തുരന്നതായും കണ്ടെത്തി.ഇവരില്‍ നിന്ന് 14000 രൂപയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മദ്യശാലയുടെ ഭിത്തിതുരന്ന് കയറി കള്ളന്മാർ;രണ്ടണ്ണം അടിച്ച് ബോധം പോയി,പിന്നാലെ പോലീസ് പിടിയിൽ

