ഹിമാചല്‍ പ്രദേശിൽ നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകർ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം പിൻവലിച്ചു.ബിലാസ്പൂർ എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്.നേരത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രിന്റ്, ഡിജിറ്റൽ അല്ലെങ്കിൽ ടിവി മാധ്യമപ്രവർത്തകർ മാത്രമല്ല, ആകാശവാണിയും ദൂരദർശനും ഉൾപ്പെടെയുള്ള സർക്കാർ മാധ്യമ പ്രതിനിധികളോടും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് അഡ്മിനിസ്‌ട്രേഷൻ സെപ്തംബർ 29 ന് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് വൻ വിവാദത്തിനും വഴിവെച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാനുള്ള ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ എന്നിവരുടെ ലിസ്റ്റ് അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്
സ്വഭാവ സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സിഐഡി ഓഫീസുകളിലാണ് നൽകേണ്ടതെന്നും റാലികളിലോ യോഗങ്ങളിലോ ഉള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനം ഈ ഓഫീസുകൾ തീരുമാനിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. “ഈ നിബന്ധന എല്ലാ മാധ്യമപ്രവർത്തകർക്കും ബാധകമാണ്. എസ്.പി, സി.ഐ.ഡി ഉദ്യോഗസ്ഥർ സ്വഭാവ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്”- ജില്ലാ പബ്ലിക് റിലേഷൻ ഓഫീസർ പറഞ്ഞു.ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് ഹിമാചൽ പ്രദേശ് ഡിജിപി സഞ്ജയ് കുന്ദു പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തുന്ന എല്ലാ മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.ഡിജിപി അറിയിച്ചു