യുദ്ധം നടക്കുന്നതിനിടെ, ഇസ്രായേൽ വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനം റഷ്യൻ നിർമ്മിത ഇറാനിയൻ യാക്ക്-130 ജെറ്റ് ടെഹ്‌റാനിൽ വെടിവച്ചു വീഴ്ത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ബുധനാഴ്ച അറിയിച്ചു..
”ഇറാന്റെ യാക് – 130 ഫൈറ്റർ ജെറ്റ് വെടിവച്ചിട്ടതായി ഐഡിഎഫ് അറിയിച്ചു. ഇസ്രയേലിന്റെ എഫ് – 35 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം. എഫ്-35 ഉപയോഗിച്ച് ആദ്യമായാണ് ലോകത്ത് ഒരു യുദ്ധവിമാനം വെടിവച്ചിടുന്നത്” ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രതിരോധ, ബഹിരാകാശ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിന്റെ എഫ്-35 ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഇസ്രായേലിന് നേരെ ഇറാൻ പതിവായി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ട്, എന്നിരുന്നാലും വരുന്ന മിക്ക വെടിവയ്പ്പുകളും തടഞ്ഞു. സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടു.
ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. പരമോന്നത നേതാവിന്റെ പേര് എന്തായാലും അയാൾ എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ്. അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ഇറാനിലെ ഭരണകൂടത്തെ തച്ചുതകർക്കുമെന്നും കട്‌സ് പറഞ്ഞു. ഇറാനിയൻ ജനതയ്ക്ക് ഭരണകൂടത്തെ പുറത്താക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കട്‌സ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

