കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലുംനിലക്കാതെപെയ്തമഴയിൽ മതിൽകെട്ടുകൾ തകർന്നും, കിണർ ഇടിഞ്ഞും നാശനഷ്ടങ്ങൾ. മലയൊടിയാവുമ്മൽ ബാവഹാജിയുടെ മകൻ സുൽഫിക്കറിന്റെ വീടിന്റെപിൻഭാഗത്തെ മതിലിടിഞ്ഞ് വീടിനോട് ചേർന്ന് ഭാഗങ്ങൾ തകർന്നു. വീടിന്റെ മുൻഭാഗത്തെ
മുറ്റവും കെട്ടും തകർന്നു താഴെ വീടിന്റെ ഭാഗത്ത് വീട്ടിലേക്ക് പതിച്ചു. തൊട്ടടുത്ത നിസാറിന്റെ മുൻഭാഗത്തെ കെട്ട് തകർന്നു താഴെ വീടിന്റെ മേൽ കൂരയും കിച്ചന്റെ ഭാഗവും തകർന്നു. 14 അടിയോളം ഉയരമുള്ള മതിൽ കെട്ടാണ് തകർന്നത്. മുൻഭാഗത്തെ കെട്ട് പൂർണമായും തകർന്നു . ഇതിനോട് ചേർന്ന മറ്റു ഭാഗങ്ങൾ ഏതുസമയവും ഇടിയുമെന്ന അവസ്ഥയിലാണുള്ളത്.കുന്ദമംഗലം കോട്ടിയേരിയേരി ഭാഗത്തും മതിലിടിഞ്ഞ് വീടിനുമുകളിൽ പതിച്ചു. പൈങ്ങോട്ടുപുറം ഭാഗത്തും മതിലിടിഞ്ഞ് വീടിൻറെ ഭാഗങ്ങൾ തകർന്നു . നിരവധി അവധി കൃഷിനാശവും മറ്റു നാശനഷ്ടങ്ങളുമാണ്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഉണ്ടായത്. മരങ്ങൾ കടപുഴകിവീണ് നഷ്ടങ്ങളുണ്ടായി. പുററാട്ട് ബിജുവിന്റെ കിണർ ഇടിഞ്ഞു. വീടിനോട് ചേർന്ന കിണറാണ് താഴ്ന്നു പോയത്. വർഷങ്ങളായി ഉപയോഗിച്ച് വരുന്ന കിണറാണ് നഷ്ടമായത്.
കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും നിലക്കാതെ പെയ്ത മഴയിൽ കനത്ത നാശ നഷ്ടങ്ങൾ

