മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് ഏവർക്കും സുപരിജിതമാണ്. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് രാണു ആലപിച്ച ഗാനത്തിന്റ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഐ.എന്‍.എസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് രാണു.
.
തെരുവിലല്ല ഞാന്‍ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ആറാം വയസില്‍ ഞാന്‍ അവരുമായി വേര്‍പ്പാരിഞ്ഞു. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു ഞാൻ ജീവിച്ചത്. ബാല്യകാലം അത്ര രസകരമായിരുന്നില്ല. വീടുണ്ടായിരുന്നെങ്കിലും ഞാന്‍ എന്നും ഒറ്റക്കായിരുന്നു.
പാടാന്‍ എനിക്കിഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുമില്ല. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് പ്രിയം.റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് ഞാന്‍ സംഗീതം അഭ്യസിച്ചത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ എന്റെ ജീവിതം വളരെ സന്തോഷകരമായിരുന്നു എന്നും രാണു പറഞ്ഞു. ഭര്‍ത്താവ് മരിച്ചതോടെ മുംബൈ വിട്ട് ബംഗാളിലേക്ക് പോന്നു. പിന്നീട് റെയില്‍ വേ സ്റ്റേഷനില്‍ പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ഞാന്‍ ജീവിച്ചിരുന്നതെന്നും രാണു പറയുന്നു.