ഗുസ്‌തി താരങ്ങളുടെ പ്രധിഷേധത്തിനെതിരെ ബ്രിജ് ഭൂഷൺ നടത്താനിരുന്ന റാലി മാറ്റി വെച്ചു. ജൂൺ അഞ്ചിന് നടത്താനിരുന്ന ജൻ ചേതൻ മഹാറാലിയാണ് മാറ്റി വച്ചത്. അയോദ്ധ്യ ജില്ലാ ഭരണകൂടം റാലിക്ക് അനുമതി നിഷേധിച്ചതായി സൂചനയുണ്ട്. എന്നാൽ പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് റാലി നീട്ടി വെക്കുന്നതെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് പ്രതിപക്ഷത്തിന്റ നുണ പ്രചരണമെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.
അതേ സമയം,ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹരിയാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാവുകയാണ്. ഹിസാർ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജും താരങ്ങളെ അനുകൂലിച്ച് പരസ്യമായു രംഗത്തുവന്നു. അതേസമയം, ഗുസ്തിതാരങ്ങളുടെ വിഷയം ഹരിയാനയുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.

