പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരർ നടത്തിയ അതിശക്തമായ ആക്രമണ പരമ്പരയിൽ 80 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച് ശനിയാഴ്ച വരെ നീണ്ടുനിന്ന ആക്രമണം പ്രവിശ്യയിലെ 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ളതായിരുന്നു.
കൊല്ലപ്പെട്ടവരിൽ 70 പേർ ഭീകരരാണെന്നും 10 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും പാക് അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്.
ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റ, ഗ്വാദർ, മക്രാൻ, ഹബ്, ചമൻ, നസീറാബാദ്, നുഷ്കി എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. പോലീസ് പോസ്റ്റുകൾക്കും ഫ്രോണ്ടിയർ കോർപ്സ് നിലയങ്ങൾക്കും നേരെയാണ് ഭീകരർ വെടിയുതിർത്തത്.

