സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്നും തുടരും. സമരം മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. പിജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാരുടെ സൂചനാപണിമുടക്ക് നാളെ നടക്കും.എന്നാൽ, ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. സമരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖൊബ്രഗഡെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു.
അറ്റൻഡൻസ് റജിസ്റ്ററിൽ ഒപ്പു വയ്ക്കാതെയാണ് വിദ്യാർഥികളുടെ സമരം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവരും പ്രതിഷേധത്തിന്റെ ഭാഗമായി റജിസ്റ്ററിൽ ഒപ്പിടുന്നില്ല. ഭീഷണിയിലൂടെ വരുതിയിലാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെ എല്ലാ സര്‍വീസുകളും ബഹിഷ്‌ക്കരിച്ചകൊണ്ട് മൊഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുക . പി.ജി ഡോക്ടര്‍മാരുടെ സമരം മൂലം ജോലി ഭാരം വര്‍ധിച്ചെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 8 മണിവരെയാണ് പണിമുടക്ക് സമരം. ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരികരിച്ചുകൊണ്ട് കെജിഎംസിടിഎയും നാളെ സമരം നടത്തും.